കേന്ദ്ര ഗവൺമെന്റിന്റെ ലേബർ കോഡിന് ശേഷം ഇന്ത്യയൊട്ടാകെ തൊഴിലാളികൾ അടിമകളായി മാറിയിരിക്കുന്നു എന്ന് എ.കെ.ആൻറണി മാധ്യമങ്ങളോട്.
ലേബർ കോഡിന്റെ കടന്നാക്രമണത്തെ പ്രതിരോധിക്കാൻ തൊഴിലാളികളുടെ രക്ഷാകവചമായി ബിന്ദുകൃഷ്ണ മാറട്ടെ എന്നും ആൻറണി.
വർഷങ്ങളായി ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന കൊല്ലം നിയോജകമണ്ഡലം ഇത്തവണ തിരിച്ചുപിടിക്കാൻ കഴിഞ്ഞതിൽ പ്രധാനി ബിന്ദുകൃഷ്ണ ആണ്.ബിന്ദുകൃഷ്ണ കേരളത്തിലെ വനിതാ ശാക്തീകരണത്തിന്റെ നേതാവായി മാറുകയാണ്.അടുക്കള നോക്കാനുള്ള ഭാര്യക്കായി ആരും കല്യാണം കഴിക്കേണ്ട.തുല്യപങ്കാളിത്തം.സ്ത്രീശാക്തീകരണത്തിന്റെ കാലമാണിത്.
പാൽ വില കൂട്ടിയത് പഴയ സർക്കാരാണ്.അത് നേരത്തെ തീരുമാനിച്ചതാണ്. ആ തീരുമാനം മന്ത്രി അംഗീകരിച്ചു. അന്ന് തീരുമാനിച്ച കാര്യങ്ങളുടെ ഉത്തരവാദിത്വം പുതിയ മന്ത്രി എന്തിന് ഏറ്റെടുക്കണം, പ്രതികരിക്കണം.
അത് പഴയ മന്ത്രിയോട് ചോദിക്കാനും ആൻറണി. പറഞ്ഞു




